
ധർമേന്ദ്രയുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
തിരുവനന്തപുരം : ദേശ-ഭാഷാ ഭേദമില്ലാതെ തലമുറകളുടെ പ്രിയനായകനായി മാറിയ അനശ്വര പ്രതിഭയാണ് ധർമേന്ദ്രയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിറസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലുള്ള സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എക്കാലവും ഓർക്കപ്പെടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
“രാജ്യാതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടർന്നു. സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ ധർമേന്ദ്ര ചെയ്ത കഥാപാത്രങ്ങൾ വലിയ പ്രചാരം നേടി







